വളരെ യാദൃശ്ചികമായി എന്‍റെ പക്കലെത്തിയ ഈ പുസ്തകത്തില്‍ ഇരുപത്തഞ്ചോളം ഓര്‍മ്മക്കുറിപ്പുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. യാതൊരുവിധ മുന്‍ധാരണയുമില്ലാതെയാണ് പുസ്തകം വായിച്ചുതുടങ്ങിയത്. എന്നാല്‍ വായന കഴിഞ്ഞും , മണിക്കൂറുകളോളം മനസ്സില്‍ എഴുത്തുകാരി അനുഭവിച്ച കുളിര്‍ അതേഅളവില്‍ വന്നുനിറഞ്ഞുനിന്നത് വല്ലാത്ത അനുഭൂതിയായി. കണ്ടുമടുത്ത ചില ക്ലീഷേകളില്‍നിന്നു ദീപാനിശാന്ത് എന്ന അധ്യാപികയുടെ രചനകള്‍ എങ്ങനെ വേറിട്ടുനില്ക്കുന്നുവെന്നു ചോദിച്ചാല്‍ അവയിലൊക്കെയുള്ള ഭാഷയുടെ ലാളിത്യവും അനുഭവങ്ങളുടെ നിറച്ചാര്‍ത്തുംതന്നെയെന്ന്‍ പറയേണ്ടിവരും. പുതിയ എഴുത്തുകാരില്‍ പലരിലുമില്ലാത്ത ഒത്തിരി സവിശേഷതകള്‍ പുസ്തത്തിലാകമാനം നിറഞ്ഞുനില്ക്കുന്നു.വ്യക്തിപരമായി ആ പുസ്തകത്തെ നെഞ്ചോടുചേര്‍ക്കാന്‍ എന്റേതായ നിരവധി കാരണങ്ങളുണ്ടെങ്കിലും വായിക്കാത്തവരോട് ഉറപ്പായും വായിക്കാന്‍ നിര്‍ദ്ദേശിക്കാന്‍ മനസ്സ് പറയുന്നു. ചിലയിടത്ത് ,ചില മനുഷ്യര്‍(കഥാപാത്രങ്ങള്‍) മനസ്സില്‍ നോവുപടര്‍ത്തുമെങ്കിലും ഇടയ്ക്ക് വളരെ ശ്രദ്ധാപൂര്‍വ്വം പണികഴിപ്പിച്ച സ്വര്‍ണ്ണക്കണ്ണികള്‍പോലുള്ള ചില കുട്ടിക്കാലസ്മരണകള്‍ പുഞ്ചിരിയുണര്‍ത്തും. വെറുമൊരു പുസ്തകമല്ല ചില തിരിച്ചറിവുകള്‍ കൂടി കുളിരിനൊപ്പം പകര്‍ന്നുതരുന്നതില്‍ എഴുത്തുകാരി വിജയിച്ചു. തന്‍റെ ഓര്‍മ്മകളെ എത്തരത്തില്‍ ഒരാള്‍ താലോലിക്കണമെന്നുകൂടി പരോക്ഷമായി പറഞ്ഞുതരുന്നു. എഴുത്തുകാരിക്ക് മലയാളസാഹിതത്യത്തോടും തന്‍റെ പ്രവൃത്തിമേഖലയോടും കുടുംബത്തോടും സിനിമയോടും സര്‍വോപരി സമൂഹത്തോടുമുള്ള പ്രതിബദ്ധത ഓരോരോ വരികളിലും തെളിഞ്ഞുനില്ക്കുന്നു.വിരസത തീരെയും സമ്മാനിക്കാത്ത വായനാനുഭവം .
പ്രിയരേ ,ഓരോരോ മനുഷ്യരും ഒറ്റപ്പെട്ട ദ്വീപുകള്‍പോലെയാണ്.ആ ദ്വീപുകള്‍ ആക്രമിക്കപ്പെടേണ്ടതല്ല. മറിച്ചു ഓരംചേര്‍ന്നിരുന്ന് അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം അടുത്തറിഞ്ഞ് പുസ്തകംപോലെ വായിച്ചറിഞ്ഞു ,നന്മകള്‍ മനസിലും ഓര്‍മ്മകളിലും എഴുതിച്ചേര്‍ക്കേണ്ടതാണ്. (ശ്രീമതി ദീപാനിശാന്ത് പറയാതെ പറഞ്ഞ വാക്കുകളില്‍നിന്നും എന്‍റെ വക ഉപോത്പന്നം )
പ്രിയരേ ,ഓരോരോ മനുഷ്യരും ഒറ്റപ്പെട്ട ദ്വീപുകള്‍പോലെയാണ്.ആ ദ്വീപുകള്‍ ആക്രമിക്കപ്പെടേണ്ടതല്ല. മറിച്ചു ഓരംചേര്‍ന്നിരുന്ന് അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം അടുത്തറിഞ്ഞ് പുസ്തകംപോലെ വായിച്ചറിഞ്ഞു ,നന്മകള്‍ മനസിലും ഓര്‍മ്മകളിലും എഴുതിച്ചേര്‍ക്കേണ്ടതാണ്. (ശ്രീമതി ദീപാനിശാന്ത് പറയാതെ പറഞ്ഞ വാക്കുകളില്‍നിന്നും എന്‍റെ വക ഉപോത്പന്നം )